Midhin Mohan
അന്ന്........
മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍
നീയെന്നെയൊരിക്കലും കറുമ്പനെന്നു ചൊല്ലിക്കളിയാക്കിയില്ല......
പള്ളിക്കൂടം വിട്ടു വരുന്നേരം പെരുമഴയത്ത് ഒക്കെയും നിന്റെ-
കുടക്കീഴില്‍ എന്നെയും ചേര്‍ക്കുമ്പോള്‍ മേനി നടിച്ചില്ല......
തെരുവിലെ പെട്ടിക്കടയില്‍ നിന്നു നാരങ്ങാ മിഠായി വാങ്ങി-
നുണയുമ്പോള്‍ 'നിറം' തിരിച്ചില്ല; 'പച്ച'യെന്നും 'ചുവപ്പെന്നും'.......
പങ്കു വെയ്ക്കാന്‍ പാത്രമില്ലാത്തപ്പോള്‍ ഒരിലയില്‍ നിന്നുണ്ടൂ;
കിട്ടിയതിലൊക്കെയും ഒരു പങ്കു മാറ്റി വച്ചു; പരസ്പരം.........

ഇന്ന്......
'നിറങ്ങള്‍' തിരിച്ചറിയും പ്രായത്തില്‍ നമുക്കോരോ കൊടി കിട്ടി..
നിനക്കു പച്ചയും, എനിക്ക് ചുവപ്പും... പിന്നെയും.....
നമുക്കിടയിലോരോ കരിനിറങ്ങള്‍ വേലി കെട്ടി.....
മനസ്സിനുള്ളിലവ സംഹാര താണ്ഡവമാടുമ്പോള്‍ .....
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മറന്നു; പിന്നഛനെയും.
നിറങ്ങളറിയാത്ത പിഞ്ചു സോദരരുടെ രോദനങ്ങളും....
പാവം പ്രണയിനി തന്‍ വെളുത്ത സ്നേഹവും, ജീവനും.....

വീണ്ടുമേതോ കരി നിറങ്ങള്‍ക്കായി മദിച്ചു
മത്സരിച്ചു- ,
തമ്മില്‍ വെട്ടിക്കീറുമ്പോള്‍ മാത്രം നമ്മളറിഞ്ഞു;....
നമ്മുടെ രക്തത്തിനൊരു നിറം മാത്രമന്നുമിന്നും!....
പ്രജ്ഞയറ്റ മാംസ പിണ്ഡങ്ങള്‍ മാത്രമാണിന്നു നാം; നമ്മുടെ
മനസ്സാക്ഷിയെങ്കിലും കൊത്തി വലിക്കാതിരിക്കട്ടെ, കരിം കഴുകന്മാര്‍!........

Labels: | edit post
1 Response
  1. ajith Says:

    nannaida.............


Post a Comment